Wednesday, October 26, 2016

പ്രബുദ്ധത


ഓരോ യാത്രയിലും എന്തെങ്കിലും നമ്മുക്ക്‌ പുതിയ അറിവ്‌ അല്ലെങ്കിൽ എന്തെങ്കിലും പുതിയ കാഴ്ച്ച  കിട്ടും... പക്ഷെ  ഞാനുൾപ്പടെ എത്രപേർ ഇന്ന് അത്‌ കാണാനും അറിയാനും ശ്രമിക്കുന്നുണ്ട്‌ ........ അതൊരു ചോദ്യചിഹ്നമായി നിൽക്കട്ടെ... കാരണം ഇതിനുത്തരം ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടതായതുകൊണ്ട്‌...


      എല്ലാ പ്രവർത്തി ദിനങ്ങളിലെന്നപോലെ ഞാനും രാവിലെ ഇറങ്ങി.... ബസിൽ കയറി  ... ഒട്ടും പുതുമയില്ലാത്ത യാത്ര ,മാത്രമല്ല കോയമ്പത്തൂർ ബസിൽ  പാട്ട്‌ എപ്പോഴും ഉണ്ടായിരിക്കും... അത്‌ പക്ഷെ  മിക്കവാറും അടിച്ചുപൊളിപാട്ടായിരിക്കും  .... ഇന്നും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു.. അതുകൊണ്ട്‌ തന്നെ ഞാൻ ബാഗിൽ  ഐപോഡ്‌  എടുത്ത്‌  ഇയർഫോൺ കണക്റ്റ്‌ ചെയ്തൂ   കണ്ണുകളടച്ചൂ....  ചുറ്റുമ്മുള്ളതൊന്നും എനിക്ക്‌ അറിയേണ്ട അല്ലെങ്കിൽ അറിയാനില്ല്യാന്ന് എന്നിൽ നിറഞ്ഞു നിന്നിരുന്ന എന്റെ അജ്നത   തോന്നിപ്പിച്ചു  അതായിരുന്നു സത്യം ...


   കുറച്ച്‌ സമയങ്ങൾക്ക്‌ ശേഷം  എന്റെ  കൈകളിൽ ആരോ പതുക്കെ തട്ടി... കണ്ണുതുറന്ന് നോക്കിയപ്പോൾ വളരെ പ്രായം ചെന്ന ഒരു അപ്പൂപ്പൻ താടിയും മുടിയുമെല്ലാം അപ്പൂപ്പൻ താടിയെ ഓർമ്മിപ്പിച്ചു....


" ഞാൻ ഇവിടെ ഇരുന്നോട്ടെ മോളെ.."


 "ഓ ... ഇരുന്നോളൂ.... "


 "മോൾ എവിടേക്കാ... ജോലിക്കാണോ...?? "


  "അല്ല ... പഠിക്കുകയാ.... "


   രാവിലെ  എഴുന്നേറ്റ്‌ കുളിച്ച്‌  പഠിക്കാൻ പോകുന്ന കുട്ടി വീണ്ടും ബസ്സിൽ ഇരുന്ന് ഉറങ്ങുന്നത്‌ നല്ലതാണോ....  ദേഷ്യം തോന്നരുത്‌.. ഈ വയസ്സനോട്‌ .... ഇന്നത്തെ കാലത്ത്‌ ഉപദേശിക്കുന്നത്‌ ആർക്കും അത്ര പിടിച്ചൂന്ന് വരില്ല.... "


 " ഞാൻ ഉറങ്ങായിരുന്നില്ല.... വെറുതെ പാട്ട്‌ കേൾക്കായിരുന്നു..... " ഐപാഡ്‌  ബാഗിൽ തന്നെ നിക്ഷേപിച്ചൂ....


  ഒരു അഞ്ചു മിനിറ്റ്‌ കഴിഞ്ഞില്ല വീണ്ടും ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.... ഞാൻ ഒരു കേൾവിക്കാരിയായെന്ന് മനസ്സിലാക്കിയപ്പോൾ അപ്പൂപ്പൻ ഒരു കഥ പറയുന്നതുപോലെ അപ്പൂപ്പന്റെ കാര്യങ്ങൾ പറയാൻ തുടങ്ങി....


        അപ്പൂപ്പൻ മകളുടെ അടുത്തേക്ക്‌ പോവുകയാണെന്നും മൂന്ന് മക്കളുണ്ട്‌ മൂന്ന് പേരും നല്ല നിലയിൽ ജീവിക്കുന്നുവെന്നും... ആൾടെ ഭാര്യ മരിച്ചു...


"അവൾ മരിച്ചതിനുശേഷം ഞാൻ വീട്ടിൽ ഇരിക്കാറില്ല....ഒരു പുരുഷൻ എത്ര വലിയ സാഹസങ്ങൾ കാണിക്കുമെങ്കിലും  ഭാര്യ നഷ്ടപ്പെട്ടാൽ  എല്ലാം പോയി  പ്രത്യേകിച്ച്‌ വാർദ്ധക്യക്കാലത്ത്‌...  ഇപ്പോ തീർത്ഥടനവുമായി കഴിയുന്നൂ അവളുടെ അടുത്തേക്ക്‌ പോകുന്നതുവരെ ഒറ്റക്ക്‌ കുറച്ച്‌ യാത്രാ..."


      ഈ വാർദ്ധ്യക്യത്തിലും അയാള്‌ ഭാര്യെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക്‌ മനസ്സിലാക്കിതരുകയായിരുന്നു...


    ഇതിനിടയിൽ ബസ്സിൽ ഒരു സ്ത്രീയും കണ്ടക്ടറും തമ്മിൽ ചില്ലറയുടെ കാര്യം പറഞ്ഞ്‌ തർക്കിച്ചൂ  അവർ  ഉപയോഗിക്കുന്ന ഭാഷ അത്ര നല്ലതലായിരുന്നു....


 " ആ സ്ത്രീ  വളർന്ന് വന്ന സാഹചര്യം  ശരിയല്ല... അല്ലാതെ അവരെ മാത്രം പഴി പറയാൻ കഴിയില്ല.... "


   "എനിക്ക്‌ മനസ്സിലായില്ല ...... അപ്പൂപ്പാ "


        അതായത്‌  പണ്ട്‌ ഒരു രാജാവ്‌ മൃഗയ വിനോദനത്തുനായ്‌ കാട്ടിൽ പോയി...  ഒപ്പം അനുചരന്മാരും... വേട്ടയിൽ മുഴുകിയ രാജാവിന്‌ വഴിതെറ്റി ഒരു ആശ്രമത്തിൽ എത്തിചേർന്നൂ ... തുടർന്ന് രാജാവ്‌ സന്യാസിയോട്‌ തന്റെ കൂടെ വന്നവരെ ആരെങ്കിലും കണ്ടോ എന്ന് ആരാഞ്ഞൂ...

   ഉവ്വ്‌  .... ആദ്യം അങ്ങയുടെ സേവകനും ,പിന്നെ സേനാനായകനും  മന്ത്രിയും  ഇതിലേ പോയിരുന്നൂ...
 ആ സന്യാസിയുടെ ചേഷ്ടകളിൽ നിന്നും  രാജാവിന്‌ അയാൾ അന്ധനാണെന്ന് തിരിച്ചറിഞ്ഞൂ....
" അല്ലയോ താപസ ശ്രേഷ്ട അന്ധനായ താങ്കൾ എങ്ങനെ ഇത്ര കൃത്യമായി  അവരെയ്യെല്ലാം മനസ്സിലാക്കി... "
അതിന്റെ ഉത്തരം  എന്താവും   മോൾക്ക്‌ അറിയാമോ....

അപ്പൂപ്പൻ ചോദ്യം എനിക്ക്‌ നേരെ..


   "അറയില്ല്യാ...."


  " ഒരു വ്യക്തിയുടെ വാക്കുകളിൽ കൂടി അവരുടെ സ്വഭാവവും സംസ്ക്കാരവും നമുക്ക്‌ മനസ്സിലാക്കാൻ കഴിയും ... ഒരു വ്യക്തിയുടെ സംസ്ക്കാരത്തെ അളക്കുന്ന അളവുക്കോൽ സംഭാഷണവും അതോടൊപ്പം അയാളുടെ പെരുമാറ്റവും  തന്നെയായൊരിക്കും....  ഇതായിരുന്നു സന്യാസി രാജാവിന്‌ നൽകിയ ഉത്തരം...


       നമ്മൾ മലയാളികളുടെ ഭാഷാ സ്നേഹം ഏറ്റവും കൂടുതൽ കാണുന്നതും അയൽ സംസ്ഥനക്കാരെ അറിയിക്കുന്നതും  എവ്വിടെയെന്നറിയോ... ട്രയിനിന്റെ ടോയ്‌ലെറ്റിൽ .... വേറെ എത്രയോ സംസഥാനങ്ങളിൽ കൂടി പോകുന്നുണ്ട്‌  പക്ഷെ  വേറെ ഒരു ഭാഷയിലും ഇത്രയും അസഹനീയമായതും വൃത്തിക്കെട്ടതുമായ രീതിയിൽ അശ്ലീലം  എഴിതി  ഭാഷസ്നേഹം കാണിക്കുന്ന  ആരെയും കാണാൻ കഴിയുകയില്ലാ.....


     ഇന്ന്  പലരും ഉപയോഗിക്കുന്ന ഭാഷ അൽപം അശ്ലീലം കലർത്തി സംസാരിക്കുന്നത്‌ ഒരു പുതിയ രീതിയായിട്ടുണ്ട്‌... ഓരോ ഭാഷക്കും മഹത്വമുണ്ട്‌... വാക്കുകൾക്കും....


    " അവിചാര്യ ന കർത്തവ്യം

        കർത്തവ്യം സുവിചാരിതം "
(ആലോചിക്കാതെയും ചിന്തിക്കാതെയും ഒരു കാര്യവും  പറയരുത്‌...)

ആ യാത്ര അവസ്സാനിക്കുമ്പോൾ ഒരു പുഞ്ചിരിയും  കൈയ്യിലെ ബാഗിൽ നിന്ന് ഒരു പാക്കറ്റ്‌ എടുത്ത്‌ എനിക്ക്‌ സമ്മാനായി നൽകി  "ഒരു രുദ്രാക്ഷം" ഒപ്പം സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെന്നും പറഞ്ഞ്‌  അയാൾ നടന്നൂ.. ഒരു സ്വപ്നം കണ്ടതുപോലെ ഞാൻ എനിക്ക്‌ കിട്ടിയ സമ്മാനവുമായ്‌ ക്ലാസ്സിലേക്കും......

2 comments:

  1. ഓരോ ഭാഷക്കും മഹത്വമുണ്ട്‌... വാക്കുകൾക്കും....നല്ല ആശയം നന്നായി പറഞ്ഞു..ഇനിയും എഴുതുക





    ReplyDelete