Thursday, October 27, 2016

ശാന്തിതീരങ്ങൾ

ശാന്തിതീരങ്ങൾ...
*****************
             ചോദ്യപ്പേപ്പിറിലെ അവസാന ചോദ്യത്തിനു ഉത്തരമെഴുതി പൂർണ്ണവിരാമമിട്ടു...പക്ഷെ മനസ്സ്‌ അപ്പോഴും ഏതൊക്കെയോ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടി അലയുകയായിരുന്നത്‌ കൊണ്ടാവാം തറവാട്ടിലേക്ക്‌ പോകുവാനുറപ്പിച്ചു. 

      ആ യാത്രയിലെല്ലാം മനസ്സ്‌ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ.... അതുകൊണ്ട്‌ തന്നെ ദേഹം മാത്രം വർത്തമാനകാലത്തിൽ ഉണ്ടായിരുന്നുള്ളൂ ദേഹിയും ചിന്തകളും അവളെ ഭൂതകാലത്തെക്ക്‌ കൂട്ടി കൊണ്ടുപോയിരുന്നൂ..

    അപ്രതീക്ഷിതമായ അവളുടെ കയറിചെല്ലൽ ആദ്യം അമ്മമ്മക്ക്‌ ഒരു അമ്പരപ്പ്‌ ഉണ്ടാക്കിയെങ്കിലും പിന്നീട്‌  ആ മുഖം പൂർവ്വാധികം പ്രസന്നമായി...

 "ഞാനിപ്പോ ഓർത്തേള്ളൂ ,നിന്നെ " 

   " അയ്യടാ കള്ളം... അചഛമ്മ കള്ളം പറയാട്ടോ  അങ്ങനെ ഒരു സംഭവേ ഉണ്ടായിട്ടില്ല ട്ടോ ഓപ്പേ.." അനിയൻ പറഞ്ഞപ്പോ..

"പോടാ നിന്നോട്‌ പറഞ്ഞിട്ട്‌ വേണോ നിക്ക്‌ ന്റെ കുട്ടിയെ ഓർക്കാൻ " അമ്മമ്മയുടെ ഉത്തരത്തിൽ പിന്നെ അവൻ ഒന്നും മിണ്ടിയില്ല...

   ഭക്ഷണത്തിനു മുന്നിൽ ഇരുന്നപ്പോൾ ..അമ്മമ്മ അവളേ ഓർക്കാനുണ്ടായിരുന്ന കാരണം ബോധ്യമായത്‌... കടുമാങ്ങാ അച്ചാറിന്റെ ഭരണി പോട്ടിച്ചത്‌ അന്ന് രാവിലെയാണ്‌ കാരണം  വായുവിൽ അപ്പോഴും കടുമാങ്ങയിൽ ചേർത്ത പച്ചകടുകിന്റെ മണം...

 "അവൾ പറഞ്ഞു മോഹിനെയും കൂട്ടി ഒരു സ്ഥലം വരെ പോവും അമ്മമ്മ പറ്റില്ല്യാന്ന് പറയരുത്‌.... " 

എവിടേക്കാ .... ടൗണിലേക്ക്‌ നിന്റെ ഫ്രണ്ട്സിന്റെ അടുത്തേക്കോ ആണെങ്കിൽ പറ്റില്ല്യാ... നി തോട്ടിലേക്കാണച്ചാ അരമണിക്കൂറുനുള്ളിൽ തിരിച്ച്‌ വരാം ന്ന് ഉറപ്പ്‌ തന്നാൽ വിടാം..."

 അവിടെക്കൊന്നുമല്ല... ഞാൻ വല്യമുത്തശ്ശിടെ  തറവാടിന്റെ അവിടെ വരെ പോയി വരാം.. പാമ്പിൽ കാവിൽ വിളക്ക്‌ വെക്കണം പിന്നെ അവിടെ ഭഗോതിടെ ശ്രീമൂല സ്ഥാനത്ത്‌ പ്രാർത്ഥിക്കും വേണം... മാമയും അമ്മായിം വരുന്നതിനു മുന്നേ ഞങ്ങൾ എത്തിക്കോളാം...

അർദ്ധസമ്മതയായ അമ്മമ്മക്ക്‌ ഒരു പുനർച്ചിന്ത ഉണ്ടാവുന്നതിനു മുന്നേ അവൾ മോഹിന്റെ കൈയ്യും പിടിച്ച്‌ വണ്ടിയിൽ കയറി.... 

   പായലു മൂടിയ കുളത്തിലെ വേള്ളത്തിനു നല്ല പച്ചനിറം വന്നിട്ടുണ്ട്‌... എങ്കിലും അവൾ നീന്തൽ പഠിച്ചതും സ്കൂൾ അവധിക്കാലവും  കുടുംബത്തിലെ മറ്റ്‌ സഹോദരീസഹോദരന്മാരുടെകൂടെ ചിലവഴിച്ചതും ഈ കുളവും കൽപടവുകളുമാണെന്ന ഓർമ്മകൾ അവളെ  ആ കുളം മാടിവിളിക്കുന്നതായെ തോന്നി .. പടവുകൾ ഇറങ്ങി വെള്ളത്തിൽ കാൽ വെച്ചപ്പോൾ ആ തണുപ്പ്‌ ശരീരത്തെ മാത്രമല്ല മനസ്സിനും കുളിർമ്മയേകി... പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റമുങ്ങൽ... തലതുവർത്തി ഈറനോട്‌ പാമ്പ്‌ കാവിലും പരദേവതകളോടും കൈകൂപ്പി ... 
പിന്നീട്‌ തേക്കെ തൊടിയിലെ മാവിൻ ചുവട്ടിലേക്ക്‌ പോയി ഒരു ചിരാത്‌    മഴ്അ  വിടചോദിച്ചിറ്റ്‌ അധിക ദിവസമായിട്ടില്ലെന്ന് അറിയിച്ചത്‌  അതിൽ നിറച്ച്‌ വെള്ളവും ..വെള്ളം തൂത്ത്‌ കളഞ്ഞ്‌ ചിരത്‌ ത്ടച്ച്‌ ഈർപ്പം മാറ്റിയതിനു ശേഷം കുറച്ച്‌ എണ്ണ  ഒഴിച്ച്‌ തിരിത്തെളിയിച്ചു.. ഒരു ദീർഗ്ഘനിശ്വാസത്തോടെ തിരിഞ്ഞു നോക്കി...

      പണ്ടത്തെ നാലുകെട്ടിന്റെ അവശേഷിപ്പുകൾ എന്നു പറയാൻ ഉണ്ടായിരുന്ന്ത കിണറും കൊട്ടത്തളവും മാത്രം പിന്നെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെങ്കല്ലുകളും.. ആ കൊട്ടത്തളത്തിൽ കുളിച്ചതും പത്തായപ്പുരയിലും കൊട്ടിലിലും ഓടി നടന്നതും  കാപ്പി ചെടിയും അവ പറിച്ചെടുത്തതും ഇന്നും അവളുടെ ഓർമ്മകളിൽ മങ്ങലേൽപ്പിച്ചിട്ടില്ല്യാ... രമണിയെന്ന വല്യമ്മായിയും.. 

പണിയെടുക്കുന്ന ഒരു യന്ത്രം.അതായിരുന്നൂ വല്ല്യാമായി... അന്ന് ഞാനെന്ന ആറേഴു വയസ്സുക്കാരിക്ക്‌ അവർ ഇടക്കിടക്ക്‌ കണ്ണുകൾ തുടച്ചിരുന്നതെന്തിനെന്നറിയില്ലാരുന്നു...മറ്റാരൊക്കെയോ വരച്ച്‌ കാട്ടിയ ഒരു രൂപമായിരുന്നു അവർക്ക്‌...  സ്വന്തമായി അവർക്കൊന്നുമില്ലായിരുന്നൂ ..ആ നാലുകെട്ടിൽ വടിക്കിനിയിൽ മാത്രമേ കണ്ടിട്ടുള്ളൂ... അടുക്കളപണിയെല്ലാം കഴിഞ്ഞാൽ ഒരു ചൂലുമെടുത്ത്‌ അവർ നടക്കുമായിരുന്നൂ.... അവർ ഉറങ്ങുന്നതോ ഉണരുന്നതോ ഉണ്ണുന്നതോ ഞാൻ കണ്ടിട്ടേയില്ല... എപ്പോഴും ധൃതി മാത്രം ആ വേഗത അവരുടെ സംസാരത്തിനും ഉണ്ടായിരുന്നൂ.... 

  വല്ല്യമ്മായിടെ  ഏറ്റവും വലിയ ദുഃഖം ഒരു പെൺകുഞ്ഞില്ലെന്നായിരുന്നൂ എന്നതായിരുന്നു... അവരുടെ കാലശേഷം വല്ല്യമാമയെ നോക്കാനും .അവരുടെ അസ്ഥിത്തറക്ക്‌ ഒരു തിരിതെളിയിക്കാനും വർഷത്തിലെരിക്കൽ ഒരിക്കലെടുത്ത്‌ ബലിയിടാനും ഒരു മകൾ ഇല്ലാതിരുന്നതേ എപ്പോഴൊക്കെയോ വാക്കുകളിലൂടെ ഉതിർന്ന് വീണിരുന്നൂ... പിന്നീട്‌ അവർ സമാധാനിച്ചിരുന്നൂ സ്വന്തമായി മകളില്ലെങ്കിലും സ്നേഹവും വാത്സല്യവും ഊട്ടിയ മക്കൾക്ക്‌ തുല്ല്യാരായ്‌ വേറെ മൂന്ന് പെൺകിടാങ്ങളുണ്ടല്ലോന്ന്...പാവം ആ ചിന്തയും വ്യഥാവിലായിരുന്നൂ.....

"ഓപ്പേ..... മോഹിടെ വിളി ചിന്തകൾക്ക്‌ വിരാമമിട്ടു...."

"ഉം...."

"പോവാം... വാ അമ്മ വന്ന എനിക്ക്‌ തല്ലു കിട്ടും... മാത്രല്ല എനിക്കെന്തോ ഒരു പേടി തോന്നുന്നൂ...."

 "ശരി ...വാ ,പോവാം.."

അവന്റെ കൈ പിടിച്ച്‌ നടക്കവേ ഒരു ഇളം തെന്നൽ അവളെ ആലിംഗനം ചെയ്തിപോയി... അതിൽ ഒരു സാന്ത്വനത്തിന്റെയും സംതൃപ്തിയുടെയും കുളിര്‌ ഉണ്ടായിരുന്നൂ..(?) ഏതോ ചില്ലയിൽ തങ്ങിനിന്നിരുന്ന അപ്പൂപ്പൻ താടിക്ക്‌ മോക്ഷം നൽകിയതു പോലെ അവളുടെ മനസ്സും അപ്പോൾ  സ്വതന്ത്രയായിരുന്നൂ.....

3 comments: