Monday, October 24, 2016

മഞ്ഞുരുകുന്നത്

വസാനമിറങ്ങിയത് ഞാനായത് കൊണ്ട് ഗേറ്റടക്കുന്പോള്‍  വൃശ്ചികമാസം ആവാറായെന്ന മൂന്നറിയിപ്പെന്നപോലെ എവിടെ നിന്നോ ശരണംവിളി കേട്ടു.   ആരോ മലക്ക്‌ മാലയിട്ട്‌  കുളിക്കാൻ പോവുന്നതായിരിക്കും.  കാറിലേക്ക്‌ കയറി ഡോറടച്ചു. അമ്പലത്തിലേക്കുള്ള യാത്രയായ്തുകൊണ്ടാവാം അചഛൻ കൃഷ്ണകീർത്തനം വെച്ചിരിക്കുന്നൂ.  ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്‌ അചഛന്റെ സ്വഭാവം പോലെതന്നെ  ഇഷ്ടങ്ങളും വളരെ ലളിതമായിരുക്കും . ഇപ്പോ കേൾക്കുന്ന പാട്ട് പോലും  അത്‌ തെളിയിക്കുന്നൂ . ചെറിയ മൂടൽമഞ്ഞുള്ളതിനാൽ പതിവിലും വേഗം കുറച്ച്‌ ഡ്രൈവ്‌ ചെയ്യുന്നുള്ളൂ.  മഞ്ഞ്‌ ഒരു പുകപോലെ മുന്നിലെ വഴിയെ മറച്ച്‌ പിടിച്ചിക്കുന്നുണ്ട്‌ മുന്നോട്ട്‌ പോവുന്നത്‌ മുന്നിലൊരു മാർഗ്ഗതടസ്സമുണ്ടാവുകയില്ലായെന്ന വിശ്വാസം ഒന്നുകൊണ്ട്‌ മാത്രം.  ചിലപ്പോഴെല്ലാം മനസ്സിലും ഇതുപോലെ ഇരുള്‍മഞ്ഞ്‌ രൂപം കൊള്ളും .  പലപ്പോഴും അതെല്ലാം അലിഞ്ഞില്ലാതാവുകയും ചെയ്യും.  ചിന്തകള്‍ ശരീരത്തെ ആവരണം ചെയ്യുകയാണ്. വെറുതെ പുറത്തേക്ക് നോക്കി.   ഡോറിന്റെ ഗ്ലാസിൽ ഒരു മഞ്ഞുകണമുരുകി ചാൽ രൂപാന്തരം പ്രാപിച്ചു താഴേക്കിറങ്ങുന്നു.   മുഖമതിലേക്ക്‌ ചേർത്തുവെച്ചൂ വെറുതെ കണ്ണുകളടച്ചു.  " മോളെ..... അമ്പലമെത്തി നീ ഉറങ്ങിയോ.... ?? " അചഛൻ ചുമലിൽ തട്ടി വിളിച്ചൂ...  "ഇല്ല്യാ... ഞാൻ വെറുതേ "  ചിലപ്പോഴെല്ലാം വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിൽക്കും മുഴുമിക്കാതെ...  പടവുകൾ കയറുമ്പോൾ  ഇറങ്ങിവരുന്ന യുവമിഥുനങ്ങളെ കണ്ടു. ആ പെൺകുട്ടി ഇന്ത്യക്കാരിയല്ല  വിദേശിയായിരുന്നു.  അവരുടെ പ്രണയം സഫലീകരിച്ചതിന്റെ സന്തോഷവും പുതിയ ജീവിതത്തിലേക്ക്‌ കാലെടുത്തുവെക്കുന്നതിന്റെ സ്വപനങ്ങളും  മിഴികളില്‍  നിറഞ്ഞ്‌നിൽക്കുന്നുണ്ടായിരുന്നൂ.  ആരുമല്ലാതിരുന്നിട്ടും അവർക്ക്‌ ആശംസകൾ മൗനമിഴികളിലൂടെ  ഹൃദയത്തിന്റെ ഭാഷയിൽ നേർന്നൂ. എന്തോ, അവളുടെ അനുവാദം ചോദിക്കാതെ നീർക്കണങ്ങൾ ഉരുണ്ടുകൂടി..  ലക്ഷമണസ്വാമിയുടെയും പിന്നീട്‌ ശ്രീരാമ സ്വാമിയുടെയും മുന്നിൽ കൈകൾ കൂപ്പി മിഴികളടച്ചൂ.  പുറത്ത്‌ ആഞ്ജനേയനേയനെ  തൊഴുതു. കുണ്ടിലയപ്പനോടും.   സർപ്പക്കാവിലെ മഞ്ഞൾപ്പൊടിയും ചന്ദനവും നെറ്റിയിൽ തൊട്ടു.  അരയാലിന്റെ ചുവട്ടിൽ പല്ലിയെ കാത്തു നിന്നൂ.  പിണങ്ങിയതുകൊണ്ടോ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്റെ മുന്നിൽ പല്ലി അദൃശ്യമായിരുന്നെങ്കിലും അചഛനു പ്രത്യക്ഷമായിരുന്നു .  അചഛന്റെ അധരങ്ങളിൽ വിടർന്ന പുഞ്ചിരി കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ നിഷ്കളങ്കതയെക്കാളും മനോഹരമായിരുന്നൂ.    സരസ്വതി ആലിൽ പോയി ആൽത്തറയിൽ ചിതറികിടക്കുന്ന കല്ലുകൾ എത്ര ഉയരം വെക്കാൻ കഴിയുന്നോ അത്രയും വിദ്യ ലഭിക്കുമെന്ന ഐതീഹ്യം എന്നെയും ആകര്‍ഷിച്ചു.  കല്ലുകൾ ഒന്നിനുപുറകെ ഒന്നായി അടുക്കി വെച്ചു അവസാനമായപ്പോൾ കല്ലുകൾ ആടിത്തുടങ്ങിയിരുന്നൂ.   തിരിഞ്ഞിറങ്ങുമ്പോള്‍ ഒരിക്കൽകൂടി ശ്രീരാമനെ വണങ്ങി .. മനസ്സിൽ എരിയുന്ന വേദനക്ക്‌ എന്ത്‌ സമസ്യയെന്ന് ചോദിച്ചപ്പോൾ ഉത്തരമൊന്നും ശ്രീകോവിലിൽ നിന്ന് കിട്ടിയില്ല.  പക്ഷെ തൊട്ടടുത്ത്‌ നിന്നിരുന്ന മുത്തശി പിറുപിറുത്തൂ..  "രാമ,  രാമ,   ന്റെ വേദനകൾ ഞാൻ ഉള്ളിലെന്നെവെക്കാണ്‌ ഭഗവാനെ.  നിക്ക്  നീ മാത്രം തൊണ "     അതും പറഞ്ഞ്‌ പ്രദിക്ഷണ വഴിയിലൂടെ വടിയും കുത്തി കൂനിക്കൂനി നടന്നൂ.  ഞാന്‍ പിറുപിറുക്കാതെ പറഞ്ഞതും ഇത് തന്നെയല്ലെന്നു ഞാന്‍ ആശ്ചര്യപെട്ടു. തിരികെ വരുമ്പോൾ അചഛന്റെ ചോദ്യം  " അല്ല,  അമ്മാളൂ നീയെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്‌....???"  "ഒന്നൂല്ല്യാ അചഛാ...."  "മോൾക്ക്‌ പരീക്ഷ ടഫ്‌ ആയിരുന്നല്ലേ...  സാരല്യാ നീ പാസാവും വിഷമിക്കണ്ട ട്ടോ... "  "ഉം.... വെറുതേ മൂളി കണ്ണുകളടച്ചൂ "  കാറില്‍ കയറിയപ്പോള്‍ മനസ്സ് നിറഞ്ഞത്‌ കൊണ്ടോ എന്തോ അച്ഛന്‍ടുന്‍ ചെയ്ത എഫ്‌ എമ്മിൽ നിന്നും ഒഴുകിയെത്തിയ വരികളില്‍ എന്റെ നെഞ്ചിന്റെ നേര്‍ പരിചേദം ഞാന്‍ കണ്ടു..   "തൂമഞ്ഞിൻ നെഞ്ചിലുറങ്ങി മുന്നാഴികനവ്‌.."

2 comments: